അയ്യോ ..ഇപ്പൊ പോയേനെ മൊതല് .
എന്നാടോ നായരേ ഒരു ബഹളം
പോന്നു മോനെ അച്ചായാ ഒരു തുള്ളിക്ക് രക്ഷപ്പെട്ടു , അല്ലച്ചാ കാണാര്‍ന്നു ഇപ്പൊ കോലം.
എന്ത് കൊപ്പടോ താന്‍ ഈ പറയണേ .
ഒന്ന് പാന്റിന്റെ സിബ്ബ് ഇട്ടതാ എന്ടിഷ്ട്ടാ .
ഒരു സിബ്ബ് ഇടുവാന്‍ആണോടോ ഇമ്മാതിരി ബഹളം .തന്റെ കാര്യം കഷ്ട്ടം തന്നെ .
അതേടോ സിബ്ബ് ചെറുതായി മ്മടെ ചിത്രഗുപതനുമായി ഒരു ടച്ചിംഗ് നടത്തി . ഒരു അര മില്ലി കൂടി മാറിയാ എന്റമ്മേ ആലോചിക്കാന്‍ വയ്യ .
നായരേ അപ്പൊ താന്‍ ..
ഇല്ല, ഈ ചൂടിലല്ലേ അതൊക്കെ വലിച്ചു കേറ്റല് .. ഒന്ന് പോടോ .
അപ്പൊ രക്ഷപെട്ടല്ലേ .
പിന്നെ എന്റെ പോന്നു മോനെ അച്ചായാ അപ്പറത്തെ ദാസന്റെ ചെക്കന്റെ ചിത്രഗുപ്തനും സിബ്ബും ആയി ലിപ് ലോക്ക് കിസ്സ് നടത്തിയതിനെ സീന്‍ ഞാന്‍ കണ്ടതാ ..അയ്യോ അയ്യയ്യോ .എന്റെ പോന്ന്യോ ഇനി എന്ത് ചൂടായാലും മറ്റൊനെ എടുത്തു പ്രയോഗിക്കാന്‍ തീരുമാനിച്ചു .മഹാദുരിതം അനുഭവിക്കാന്‍ വയ്യ .
ആണോ നായരേ എന്നാ ഞാനും തീരുമാനിച്ചു ..
അപ്പൊ താനും .
അതെന്നെ ഒന്ന് പോടോ ...
2012, ഡിസംബർ 15, ശനിയാഴ്‌ച
2012, ഡിസംബർ 6, വ്യാഴാഴ്‌ച
ഫ്ലേവേഴ്സ് ഓഫ് കേരള .
അലാറാം അടി കാതില്‍ മുഴങ്ങുന്നത് സഹിക്കാന്‍ പറ്റാതെ ആയി .സ്നൂസ് ചെയ്തു വശം കെട്ടു .അത് കൊണ്ടു എഴുന്നേറ്റു കളയാം എന്ന് കരുതി . വാച്ചില്‍ നോക്കിയപ്പോ സമയം ഒന്‍പതു മണി . ഇത്ര താമസിക്കാറില്ല, ഇന്നലെ കിടക്കാനും വൈകി അത് തന്നെ ആണ് താമസിക്കാന്‍ കാരണം, സമയം രണ്ടു കഴിഞ്ഞിരുന്നു കിടന്നപ്പോ, എന്തായിരുന്നു ബഹളം അതിന്റെ ഒരു ക്ഷീണം ഉണ്ട്, എണീറ്റ് കിടക്കയില്‍ തന്നെ ഇരുന്നു ദൈവങ്ങളെ എല്ലാം വിളിച്ചു താങ്ക്സ് പറഞ്ഞു. കിടക്കവിരി കുടഞ്ഞു വിരിക്കാന്‍ തീരുമാനിച്ചു. പിന്നെ കരുതി ബെഡ് ഷീറ്റ് തന്നെ മാറ്റി കളയാം എന്ന്, ഇതിപ്പോ രണ്ടു ദിവസം ആയി. ബെഡ് ഷീറ്റ് മൂക്കിനോട് അടുത്ത് പിടിച്ചപ്പോ വന്ന സുഗന്ധം എടുത്ത തീരുമാനം ശരി എന്ന് പറയുന്നത് ആയിരുന്നു. അലമാരി തുറന്നു അലക്കി വച്ച പച്ച കളറില്‍ ചുകന്ന കൊച്ചു പൂക്കള്‍ ഉള്ള വിരി എടുത്തു വിരിച്ചു തലയിണ ഉറകളും മാറ്റി.
കുളിച്ചു വന്നിട്ട് മതി ബാക്കി പരിപാടികള്‍ എന്ന് തീരുമാനിച്ചു നേരം വൈകിയത് കൊണ്ട് സ്ഥിരം ചായ ഇല്ലാതെ തന്നെ ഒരാള്‍ വയറ്റില്‍ നിന്നും ആക്രമണം ആരംഭിച്ചിട്ടുണ്ട്, നേരെ ബാത്ത് റൂമില്‍ കയറി നാട് തടുക്കാം പക്ഷെ മൂട് തടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ആള്‍ ഒരു ദീര്‍ഗദര്‍ശി തന്നെ എന്നു വിചാരിക്കുന്നതിനിടയില്‍ തന്നെ കാര്യം കഴിഞ്ഞു. കണ്ണാടിയില്‍ നോക്കി പല്ല് തേക്കുമ്പോള്‍ആണ് ആണ് കവിള്‍ ചാടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ചിന്ത മനസ്സില്‍ പൊങ്ങിയത് അവിടെ വച്ച് അപ്പൊ തന്നെ തടി കുറക്കാന്‍ തീരുമാനിച്ചു. (ആളുകളെ കൊണ്ടു ഞാന്‍ ആയിട്ടു പറയിപ്പിക്കില്ല) എന്ന് കരുതി ഷവറിന്റെ അടിയില്‍ നിന്നു. തല മുതല്‍ തണുപ്പ് താഴേക്കു ഇറങ്ങുന്നത് പോലെ തോന്നി, ഒരു മൂളി പാട്ടും പാടി കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു ഒരു ചെറിയ കുറിയും തൊട്ടു ഡ്രസ്സ് മാറ്റി നേരെ അടുക്കളയിലേക്ക്. ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ച് അതിനൊപ്പം തന്നെ മൊബൈലില്‍ ഒരു ഭക്തി ഗാനവും വച്ചു അതാണ് അതിന്റെ ഒരു രീതി, പുട്ട് ഉണ്ടാക്കാം എന്ന തീരുമാനത്തില്‍ പുട്ട് പൊടിയുടെ പുതിയ കവര്‍ പൊട്ടിച്ചു. കാവ്യാ മാധവന്റെ ഡയലോഗ് കേട്ടിട്ട് വാങ്ങിയ പൊടി ആണ്, ആ പെണ്ണിണെ തെറി വിളിക്കാതിരിക്കാന്‍ പാകത്തില്‍ ഉള്ളത് ആവതിരുന്നാല്‍ മതി ആയിരുന്നു എന്ന് മനസ്സില്‍ കരുതി . അര കുറ്റി പുട്ടുണ്ടാക്കി പഴവും, പപ്പടവും ചേര്‍ത്ത് പുട്ടും ചായയും കഴിച്ചു.
റൂമില്‍ ചെന്ന് ഡ്രസ്സ് മാറി ഇന്നലെ കിട്ടിയ കവര്‍ തുറന്നു പുതിയ ബ്രാന്‍ഡ് സ്പ്രേ എടുത്തു പ്രയോഗത്തില്‍ വരുത്തി, കൊള്ളാം നല്ല ഉഗ്രന്‍ മണം, അത് തന്നെ ഇനി എന്നും ഉപയോഗിക്കാം എന്നു മനസ്സില്‍ കുറിച്ചു. കുറച്ചു ഡ്രസിനു മുകളില്‍ ചീറ്റിച്ചു പിന്നെ കുറച്ചു വിരലില്‍ അടിച്ചു രണ്ടു ചെവിക്കു പുറകിലും തടവി.കണ്ണാടിയില്‍ നോക്കിയപ്പോ മനസ്സിലായി ചില നരകള്‍ കളറിന്റെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ തുടങ്ങിയെന്നു, എന്തായാലും അതു ശരി ആക്കാന്‍ ഇന്ന് സമയം ഇല്ല പിന്നീടാകാം. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പറഞ്ഞു ഉറപ്പിച്ച മീറ്റിംഗ് ഉള്ളതാണ് അതിനു മുന്‍പ് ടൌണില്‍ പോയി സാധനങ്ങള്‍ വാങ്ങി വരണം.
കാറിന്റെ ചാവി അലമാരിയില്‍ നിന്നും എടുത്തു, പുതിയ ആപ്പിള്‍ ഫോണ്‍ എടുത്തു സിം അതിലേക്കു മാറ്റി ഇട്ടു, അതും ഇന്നലത്തെ കവറില്‍ ഉണ്ടായിരുന്നതാണ്, ഇനി ആപ്പിള്‍ ഉപയോഗിക്കാം നാണം ഇല്ലാതെ മോഷണം നടത്തി ഉണ്ടാക്കിയ സാംസങ്ങ് ഇനി ഉപയോഗിക്കില്ല അത് അലമാരയിലെ വലിപ്പിലേക്ക് ഇട്ടു. വലിപ്പ് പഴയ മൊബൈലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, ആര്‍ക്കെങ്കിലും എല്ലാം എടുത്തു കൊടുക്കണം അതിനും ഇപ്പൊ സമയം ഇല്ല സാധങ്ങള്‍ വാങ്ങി വേഗം തിരിച്ചു വരണം.
വാതില്‍ അടച്ചു കാറില്‍ കയറി സ്റ്റിയറിംഗു തൊട്ടു തലയില്‍ വച്ചു കീ തിരിച്ചു ഒറ്റ തവണത്തെ പ്രയോഗം കൊണ്ടു തന്നെ സ്റ്റാര്‍ട്ട് ആയി. അതാണ് മാരുതി, 87 മോഡല്‍ ആണ് ഒരു കുഴപ്പവും ഇല്ല. വാങ്ങിയതിന് ശേഷം കളര്‍ മാത്രം മാറ്റി വെള്ള മാറ്റി പച്ച കളര്‍ അടിച്ചു. വണ്ടിക്കു എന്നേക്കാള്‍ പത്തു വയസ്സ് പ്രായം കുറവാണ്, ഇത് പോലെ തന്നെ ഒരു പത്തു കൊല്ലം കൂടി ഗുമ്മായിട്ട് ഓടിയാല്‍ മതി ആയിരുന്നു.
ആര് ??? കാറോ അതോ ഇജ്ജോ എന്ന മറു ചോദ്യം അന്തരീക്ഷത്തില്‍ എവിടുന്നോ മുഴങ്ങി.
ഞാനും വണ്ടിയും ഉത്തരത്തിനും താമസം ഉണ്ടായിരുന്നില്ല ....
പിന്നെ കരുതി അത് അതിമോഹം ആണെന്ന് അഞ്ചു കൊല്ലം വരെ സ്മൂത്ത് ആയി ഓടും മ്മള് ... വണ്ടി എന്‍ജിന്‍ പണിതാല്‍ പിന്നെയും ഉരുട്ടാം,
നമ്മുടെ കാര്യം ..............
കൃഷ്ണാ കാക്കണേ മനസ്സില്‍ ഉറക്കെ അങ്ങേരെ വിളിച്ചു അത് മാത്രം ആണ് ഒരു രക്ഷ.
ഗേറ്റിന്റെ റിമോട്ടില്‍ വിരല്‍ അമര്‍ന്നു തുറന്ന ഗേറ്റിലൂടെ പുറത്തു കടന്നു വീണ്ടും റിമോട്ടില്‍ വിരല്‍ അമര്‍ന്നപ്പോള്‍ ഗേറ്റ് അടഞ്ഞു. പതുക്കെ ആണ് വണ്ടി ഓടിക്കുന്നത് ഓടിക്കേണ്ട ആവശ്യം ഇല്ല വണ്ടിക്കു വഴി അറിയാം. പഴയ ഹിന്ദി സോങ്ങിന്റെ ഫോള്‍ഡര്‍ സെലക്ട് ചെയ്തു. വണ്ടി പാട്ട് കേട്ട് തന്നെ ഓടി കവലയിലെ നിക്സന്റെ കടക്കു മുന്നില്‍ നിന്നു. ഹോണ്‍ അടിക്കേണ്ടി വന്നില്ല അവന്‍ ഇറങ്ങി വന്നു കയില്‍ ഉണ്ടായിരുന്ന കവര്‍ പുറകു സീറ്റില്‍ വച്ചു ആയിരത്തിന്റെ അഞ്ചു നോട്ട് അവനു കൊടുത്തു ഇത് അധികം ഉണ്ടല്ലോ എന്ന അവന്റെ എന്നത്തേയും ചിരിക്ക് മറുപടി പറയാതെ വണ്ടി എടുത്തു. അധികം കൊടുത്താലും എന്താ അവിടെ പോയി ക്യൂ നിന്ന് ഇത് വാങ്ങാന്‍ എനിക്ക് വയ്യ . ഇതില്ലാതെ ഇപ്പൊ കാര്യങ്ങള്‍ നടക്കില്ല..
ബീവരെജു കടകള്‍ നീതി സ്റോറുകള്‍ പോലെ സെറ്റപ്പ് ആക്കിയാല്‍ മാത്രമേ നമുക്ക് പോയി അവിടുന്നു സാധനം വാങ്ങാന്‍ പറ്റു .
പിന്നെ വണ്ടി നില്‍ക്കുക ശാസ്തക്കു മുന്നില്‍ ആണ്, വണ്ടി നിന്നു പക്ഷെ കട ഇന്ന് തുറന്നിട്ടില്ലല്ലോ. അവിടെയും ഇറങ്ങേണ്ട ആവശ്യം ഇല്ല അവിടത്തെ സുദേവും എല്ലാം പാക്ക് ചെയ്തു വണ്ടിയില്‍ വച്ച് തരും. ഇതിപ്പോ എന്ത് പറ്റി തുറക്കാതിരിക്കാന്‍ എന്നറിയില്ല. എന്തായാലും ഇനി ടൌണിനു പുറത്തുള്ള കടയിലേക്ക് പോകാം അവിടെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഉണ്ടാകും.വണ്ടി വീണ്ടും ഓടി. ഹിന്ദി പാട്ടിന്റെ ഫോള്‍ഡര്‍ കഴിഞ്ഞു. ഇനി പാട്ട് വേണ്ട സെറ്റ് ഓഫ് ചെയ്തു.പുതിയ അപ്പിള്‍ ഫോണ്‍ ശബ്ദിച്ചു, ഷാഹില്‍ ഖത്തര്‍ എന്ന പേര് സ്ക്രീനില്‍ തെളിഞ്ഞു. കാതിലെ ബ്ലൂ ടൂത്ത് ഹാന്‍ഡ് ഫ്രീയില്‍ വിരല്‍ അമര്‍ന്നു .
ആ ഷാഹില്‍ പറയു .
ഒന്ന് കാണണം ലോ ഇന്ന്, മറുതലക്കല്‍ ഷാഹില്‍ .
ഇന്ന് വേറെ ഒരു മീറ്റിംഗ് വേറെ ഉണ്ട് , നാളെയും ബിസി ആണ് മറ്റന്നാള്‍ ഈവനിംഗ് ആയാലോ.
ഓക്കേ എന്നാ മറ്റന്നാള്‍ കാണാം മറുതലക്കല്‍ ഷാഹില്‍
ഓക്കേ അപ്പൊ മറ്റന്നാള്‍ .
ഫോണ്‍ വിളി കഴിഞ്ഞതും ടൌണ്‍ കഴിഞ്ഞതും ഒരുമിച്ചാണ്, കടയുടെ ബോര്‍ഡ് കണ്ടു കുന്നത്ത് മെഡിക്കല്‍സ്.
വണ്ടി നിര്‍ത്തി ഇറങ്ങി .
ഷോപ്പിന്റെ കൌണ്ടര്‍ ചാരി നിന്ന് ചില്ലലമാരക്ക് വിരല്‍ നീട്ടി , നാല് പാക്കറ്റ് എടുത്തോളൂ .
ചേച്ചി പുതിയ strawberry ഫ്ലേവര്‍ ഉണ്ട് എടുക്കട്ടെ ..
എനിക്ക് ഇങ്ങട് വന്നു കാലിന്റെ അടീന്നൊരു വെറ അത് നാക്കിന്റെ തലപ്പത് എത്തീപ്പോ കാച്ചി .
ടാ ചെക്കാ ഇതിനിപ്പോ ഫ്ലേവറിന്റെ ഒന്നും കാര്യം ഇല്ല, കൊട്ടും, സൂട്ടും ഒക്കെ ഇട്ടു വരുന്ന പല തെണ്ടികളും ഇതില്ലാതെ വരും, എനിക്ക് കുറെ കാലം കൂടി ഈ മൈലേജില്‍ തന്നെ ഓടാന്‍ ഉള്ളതാ , അല്ല പിന്നെ അവന്റെ ഒരു ഫ്ലേവര്‍..
നിരോധിനാടാ ചെക്കാ ഫ്ലേവര്‍. നാലു പാക്കറ്റും വാങ്ങി വണ്ടി കയറി പോന്നു .അതന്നെ ....
കുളിച്ചു വന്നിട്ട് മതി ബാക്കി പരിപാടികള്‍ എന്ന് തീരുമാനിച്ചു നേരം വൈകിയത് കൊണ്ട് സ്ഥിരം ചായ ഇല്ലാതെ തന്നെ ഒരാള്‍ വയറ്റില്‍ നിന്നും ആക്രമണം ആരംഭിച്ചിട്ടുണ്ട്, നേരെ ബാത്ത് റൂമില്‍ കയറി നാട് തടുക്കാം പക്ഷെ മൂട് തടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ ആള്‍ ഒരു ദീര്‍ഗദര്‍ശി തന്നെ എന്നു വിചാരിക്കുന്നതിനിടയില്‍ തന്നെ കാര്യം കഴിഞ്ഞു. കണ്ണാടിയില്‍ നോക്കി പല്ല് തേക്കുമ്പോള്‍ആണ് ആണ് കവിള്‍ ചാടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ചിന്ത മനസ്സില്‍ പൊങ്ങിയത് അവിടെ വച്ച് അപ്പൊ തന്നെ തടി കുറക്കാന്‍ തീരുമാനിച്ചു. (ആളുകളെ കൊണ്ടു ഞാന്‍ ആയിട്ടു പറയിപ്പിക്കില്ല) എന്ന് കരുതി ഷവറിന്റെ അടിയില്‍ നിന്നു. തല മുതല്‍ തണുപ്പ് താഴേക്കു ഇറങ്ങുന്നത് പോലെ തോന്നി, ഒരു മൂളി പാട്ടും പാടി കുളി കഴിഞ്ഞു വിളക്ക് കത്തിച്ചു ഒരു ചെറിയ കുറിയും തൊട്ടു ഡ്രസ്സ് മാറ്റി നേരെ അടുക്കളയിലേക്ക്. ചായക്ക് വെള്ളം തിളപ്പിക്കാന്‍ വച്ച് അതിനൊപ്പം തന്നെ മൊബൈലില്‍ ഒരു ഭക്തി ഗാനവും വച്ചു അതാണ് അതിന്റെ ഒരു രീതി, പുട്ട് ഉണ്ടാക്കാം എന്ന തീരുമാനത്തില്‍ പുട്ട് പൊടിയുടെ പുതിയ കവര്‍ പൊട്ടിച്ചു. കാവ്യാ മാധവന്റെ ഡയലോഗ് കേട്ടിട്ട് വാങ്ങിയ പൊടി ആണ്, ആ പെണ്ണിണെ തെറി വിളിക്കാതിരിക്കാന്‍ പാകത്തില്‍ ഉള്ളത് ആവതിരുന്നാല്‍ മതി ആയിരുന്നു എന്ന് മനസ്സില്‍ കരുതി . അര കുറ്റി പുട്ടുണ്ടാക്കി പഴവും, പപ്പടവും ചേര്‍ത്ത് പുട്ടും ചായയും കഴിച്ചു.
റൂമില്‍ ചെന്ന് ഡ്രസ്സ് മാറി ഇന്നലെ കിട്ടിയ കവര്‍ തുറന്നു പുതിയ ബ്രാന്‍ഡ് സ്പ്രേ എടുത്തു പ്രയോഗത്തില്‍ വരുത്തി, കൊള്ളാം നല്ല ഉഗ്രന്‍ മണം, അത് തന്നെ ഇനി എന്നും ഉപയോഗിക്കാം എന്നു മനസ്സില്‍ കുറിച്ചു. കുറച്ചു ഡ്രസിനു മുകളില്‍ ചീറ്റിച്ചു പിന്നെ കുറച്ചു വിരലില്‍ അടിച്ചു രണ്ടു ചെവിക്കു പുറകിലും തടവി.കണ്ണാടിയില്‍ നോക്കിയപ്പോ മനസ്സിലായി ചില നരകള്‍ കളറിന്റെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ തുടങ്ങിയെന്നു, എന്തായാലും അതു ശരി ആക്കാന്‍ ഇന്ന് സമയം ഇല്ല പിന്നീടാകാം. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പറഞ്ഞു ഉറപ്പിച്ച മീറ്റിംഗ് ഉള്ളതാണ് അതിനു മുന്‍പ് ടൌണില്‍ പോയി സാധനങ്ങള്‍ വാങ്ങി വരണം.
കാറിന്റെ ചാവി അലമാരിയില്‍ നിന്നും എടുത്തു, പുതിയ ആപ്പിള്‍ ഫോണ്‍ എടുത്തു സിം അതിലേക്കു മാറ്റി ഇട്ടു, അതും ഇന്നലത്തെ കവറില്‍ ഉണ്ടായിരുന്നതാണ്, ഇനി ആപ്പിള്‍ ഉപയോഗിക്കാം നാണം ഇല്ലാതെ മോഷണം നടത്തി ഉണ്ടാക്കിയ സാംസങ്ങ് ഇനി ഉപയോഗിക്കില്ല അത് അലമാരയിലെ വലിപ്പിലേക്ക് ഇട്ടു. വലിപ്പ് പഴയ മൊബൈലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, ആര്‍ക്കെങ്കിലും എല്ലാം എടുത്തു കൊടുക്കണം അതിനും ഇപ്പൊ സമയം ഇല്ല സാധങ്ങള്‍ വാങ്ങി വേഗം തിരിച്ചു വരണം.
വാതില്‍ അടച്ചു കാറില്‍ കയറി സ്റ്റിയറിംഗു തൊട്ടു തലയില്‍ വച്ചു കീ തിരിച്ചു ഒറ്റ തവണത്തെ പ്രയോഗം കൊണ്ടു തന്നെ സ്റ്റാര്‍ട്ട് ആയി. അതാണ് മാരുതി, 87 മോഡല്‍ ആണ് ഒരു കുഴപ്പവും ഇല്ല. വാങ്ങിയതിന് ശേഷം കളര്‍ മാത്രം മാറ്റി വെള്ള മാറ്റി പച്ച കളര്‍ അടിച്ചു. വണ്ടിക്കു എന്നേക്കാള്‍ പത്തു വയസ്സ് പ്രായം കുറവാണ്, ഇത് പോലെ തന്നെ ഒരു പത്തു കൊല്ലം കൂടി ഗുമ്മായിട്ട് ഓടിയാല്‍ മതി ആയിരുന്നു.
ആര് ??? കാറോ അതോ ഇജ്ജോ എന്ന മറു ചോദ്യം അന്തരീക്ഷത്തില്‍ എവിടുന്നോ മുഴങ്ങി.
ഞാനും വണ്ടിയും ഉത്തരത്തിനും താമസം ഉണ്ടായിരുന്നില്ല ....
പിന്നെ കരുതി അത് അതിമോഹം ആണെന്ന് അഞ്ചു കൊല്ലം വരെ സ്മൂത്ത് ആയി ഓടും മ്മള് ... വണ്ടി എന്‍ജിന്‍ പണിതാല്‍ പിന്നെയും ഉരുട്ടാം,
നമ്മുടെ കാര്യം ..............
കൃഷ്ണാ കാക്കണേ മനസ്സില്‍ ഉറക്കെ അങ്ങേരെ വിളിച്ചു അത് മാത്രം ആണ് ഒരു രക്ഷ.
ഗേറ്റിന്റെ റിമോട്ടില്‍ വിരല്‍ അമര്‍ന്നു തുറന്ന ഗേറ്റിലൂടെ പുറത്തു കടന്നു വീണ്ടും റിമോട്ടില്‍ വിരല്‍ അമര്‍ന്നപ്പോള്‍ ഗേറ്റ് അടഞ്ഞു. പതുക്കെ ആണ് വണ്ടി ഓടിക്കുന്നത് ഓടിക്കേണ്ട ആവശ്യം ഇല്ല വണ്ടിക്കു വഴി അറിയാം. പഴയ ഹിന്ദി സോങ്ങിന്റെ ഫോള്‍ഡര്‍ സെലക്ട് ചെയ്തു. വണ്ടി പാട്ട് കേട്ട് തന്നെ ഓടി കവലയിലെ നിക്സന്റെ കടക്കു മുന്നില്‍ നിന്നു. ഹോണ്‍ അടിക്കേണ്ടി വന്നില്ല അവന്‍ ഇറങ്ങി വന്നു കയില്‍ ഉണ്ടായിരുന്ന കവര്‍ പുറകു സീറ്റില്‍ വച്ചു ആയിരത്തിന്റെ അഞ്ചു നോട്ട് അവനു കൊടുത്തു ഇത് അധികം ഉണ്ടല്ലോ എന്ന അവന്റെ എന്നത്തേയും ചിരിക്ക് മറുപടി പറയാതെ വണ്ടി എടുത്തു. അധികം കൊടുത്താലും എന്താ അവിടെ പോയി ക്യൂ നിന്ന് ഇത് വാങ്ങാന്‍ എനിക്ക് വയ്യ . ഇതില്ലാതെ ഇപ്പൊ കാര്യങ്ങള്‍ നടക്കില്ല..
ബീവരെജു കടകള്‍ നീതി സ്റോറുകള്‍ പോലെ സെറ്റപ്പ് ആക്കിയാല്‍ മാത്രമേ നമുക്ക് പോയി അവിടുന്നു സാധനം വാങ്ങാന്‍ പറ്റു .
പിന്നെ വണ്ടി നില്‍ക്കുക ശാസ്തക്കു മുന്നില്‍ ആണ്, വണ്ടി നിന്നു പക്ഷെ കട ഇന്ന് തുറന്നിട്ടില്ലല്ലോ. അവിടെയും ഇറങ്ങേണ്ട ആവശ്യം ഇല്ല അവിടത്തെ സുദേവും എല്ലാം പാക്ക് ചെയ്തു വണ്ടിയില്‍ വച്ച് തരും. ഇതിപ്പോ എന്ത് പറ്റി തുറക്കാതിരിക്കാന്‍ എന്നറിയില്ല. എന്തായാലും ഇനി ടൌണിനു പുറത്തുള്ള കടയിലേക്ക് പോകാം അവിടെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഉണ്ടാകും.വണ്ടി വീണ്ടും ഓടി. ഹിന്ദി പാട്ടിന്റെ ഫോള്‍ഡര്‍ കഴിഞ്ഞു. ഇനി പാട്ട് വേണ്ട സെറ്റ് ഓഫ് ചെയ്തു.പുതിയ അപ്പിള്‍ ഫോണ്‍ ശബ്ദിച്ചു, ഷാഹില്‍ ഖത്തര്‍ എന്ന പേര് സ്ക്രീനില്‍ തെളിഞ്ഞു. കാതിലെ ബ്ലൂ ടൂത്ത് ഹാന്‍ഡ് ഫ്രീയില്‍ വിരല്‍ അമര്‍ന്നു .
ആ ഷാഹില്‍ പറയു .
ഒന്ന് കാണണം ലോ ഇന്ന്, മറുതലക്കല്‍ ഷാഹില്‍ .
ഇന്ന് വേറെ ഒരു മീറ്റിംഗ് വേറെ ഉണ്ട് , നാളെയും ബിസി ആണ് മറ്റന്നാള്‍ ഈവനിംഗ് ആയാലോ.
ഓക്കേ എന്നാ മറ്റന്നാള്‍ കാണാം മറുതലക്കല്‍ ഷാഹില്‍
ഓക്കേ അപ്പൊ മറ്റന്നാള്‍ .
ഫോണ്‍ വിളി കഴിഞ്ഞതും ടൌണ്‍ കഴിഞ്ഞതും ഒരുമിച്ചാണ്, കടയുടെ ബോര്‍ഡ് കണ്ടു കുന്നത്ത് മെഡിക്കല്‍സ്.
വണ്ടി നിര്‍ത്തി ഇറങ്ങി .
ഷോപ്പിന്റെ കൌണ്ടര്‍ ചാരി നിന്ന് ചില്ലലമാരക്ക് വിരല്‍ നീട്ടി , നാല് പാക്കറ്റ് എടുത്തോളൂ .
ചേച്ചി പുതിയ strawberry ഫ്ലേവര്‍ ഉണ്ട് എടുക്കട്ടെ ..
എനിക്ക് ഇങ്ങട് വന്നു കാലിന്റെ അടീന്നൊരു വെറ അത് നാക്കിന്റെ തലപ്പത് എത്തീപ്പോ കാച്ചി .
ടാ ചെക്കാ ഇതിനിപ്പോ ഫ്ലേവറിന്റെ ഒന്നും കാര്യം ഇല്ല, കൊട്ടും, സൂട്ടും ഒക്കെ ഇട്ടു വരുന്ന പല തെണ്ടികളും ഇതില്ലാതെ വരും, എനിക്ക് കുറെ കാലം കൂടി ഈ മൈലേജില്‍ തന്നെ ഓടാന്‍ ഉള്ളതാ , അല്ല പിന്നെ അവന്റെ ഒരു ഫ്ലേവര്‍..
നിരോധിനാടാ ചെക്കാ ഫ്ലേവര്‍. നാലു പാക്കറ്റും വാങ്ങി വണ്ടി കയറി പോന്നു .അതന്നെ ....
2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച
ഒമാന്‍ ഓണത്തിന് പായസം വച്ച കഥ.
നമ്മളും കലക്കും ന്റെ മോനെ ഈ ഓണത്തിന്,ഈ ഡയലോഗ് എന്റെ വക ആയിരുന്നു.പക്ഷെ കലക്കിതു ???
അങ്ങനെ എല്ലാം സെറ്റപ്പ് ആക്കി ഓണതലെന്നു കുക്ക് അണ്ണന്റെ ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ എല്ലാം വാങ്ങി.
രാവിലെ എണീറ്റ് കുളിച്ചു കുറി തൊട്ടു വണ്ടി ഇല്ലെങ്കിലും ഞങ്ങള്‍ ഈശ്വര ചിന്ത കാരണം നടന്നു അമ്പലത്തില്‍ പോയി
തീരെ തിരക്കില്ലാതെ നല്ലോണം തൊഴുതു.
ഓണത്തിന് തിരക്ക് വയ്കുന്നേരം ആണത്രേ, എന്താ ചെയ്ക ഇനി വയ്കുന്നേരം നമുക്ക് വീണ്ടും നടക്കാന്‍ പറ്റില്ലല്ലോ അതിനുള്ള അവസ്ഥയില്‍ ആകില്ലല്ലോ അതാണ് സത്യം.അങ്ങനെ ഈ നടത്തം വേസ്റ്റ് ആയി.
പട്ടു സാരികളും, മുല്ല പൂവിന്റെ മണവും, കേരള ആന്റികളും മനസ്സില്‍ മിന്നി മറഞ്ഞു ദീര്‍ഗ നിശ്വാസത്തോടെ മനസ്സില്‍ കുറിചു.
"ഇവിടത്തെ ആദ്യ ഓണം അല്ലെ അടുത്തതിനു തെറ്റ് പറ്റില്ല വയ്കുന്നേരം കാലേ കൂട്ടി പോകാം."
റൂമില്‍ വന്നു പൂക്കളം ഇട്ടു.അത് ഒരു ചടങ്ങ് മാത്രം ശേഷം ഞാനും സുവിനും അവന്റെ ഒരു കൂട്ടുകാരനും കൂടി കുക്ക് അണ്ണനെ കാത്തിരിക്കയാണ്. പറഞ്ഞ സമയത്ത് തന്നെ അങ്ങേരു വന്നു. ഡ്രസ്സ് മാറി കൈലി ഉടുത്തു അടുക്കള ഭരണം ഏറ്റെടുത്തു.
കറി സാധനങ്ങള്‍ അരിഞ്ഞു കൊടുക്കുന്ന പണിയാണ് ഞങ്ങള്‍ക്ക്.ഓരോന്നിന്റെയും വലിപ്പം അങ്ങേരു സാമ്പിള്‍ അരിഞ്ഞു കാണിച്ചു തന്നു, വലിപ്പം ശരി ആയില്ലെങ്ങില്‍ കറി ഒരു ഗുമ്മാവില്ല എന്നൊരു ഡയലോഗും ആളു കാച്ചി .
കാളന്‍, അവിയല്‍. ഓലന്‍, അച്ചാര്‍, തോരന്‍ , സാമ്പാര്‍, പരിപ്പ്, പാല്‍പായസം, രസം.എല്ലാം ഒന്നിന് പുറകെ ഒന്നായി അടുപ്പത് കയറാന്‍ തയാര്‍ ആവുകയാണ്. ഒന്നിന് പുറകെ ഒന്നായി ഒരു മാതിരി അന്തിമാളന്‍ കാവില്‍ വെടി പൊട്ടും പോലെ.
അരിയുന്നതിനും തെങ്ങ ചിരകുന്നതിനും, വയ്ക്കുന്നതിനും എല്ലാം ഒരു ഉഷാര് വരുന്നതിനു രാജകീയം ആയി മാനിന്റെ (royal stag)തല കൊത്തിയ കുപ്പിയില്‍ നിന്നും ഓരോ ഉശിരന്‍ പിടിപ്പിച്ചാണ് ഞങ്ങള്‍ ഇരിക്കുന്നത്.
അതിനിടയില്‍ ഷാബിതും കൂടുകാരനും വന്നു. രംഗം കൊഴുക്കാന്‍ തുടങ്ങി, വിഭവങ്ങളുടെ മണത്തോടൊപ്പം ശുദ്ധ സംഗീതവും വായുവില്‍ ഉയരാന്‍ തുടങ്ങി.
അങ്ങനെ രംഗം കൊഴുത് കൊണ്ടിരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഒരു കരച്ചില്‍ ശബ്ദം.
ഇംഗ്ലീഷ് A പടം ഓടുന്ന തിയേറ്ററിലെ ബഹളത്തിനിടെ ബിറ്റ് സീന്‍ വന്ന പോലെ പെട്ടെന്ന് നിശബ്ദരായി ഞങ്ങള്‍.
അതെ അത് കൂക്കിന്റെ ശബ്ദം തന്നെ
ഞങ്ങള്‍ ചെന്ന് നോക്കിയപ്പോ അങ്ങേരു ഫോണും കയ്യില്‍ പിടിച്ചു വലിയ വായില്‍ നില വിളിക്കുന്നു. ബാക്ഗ്രൌണ്ട് സ്കോര്‍ ആയി പാല്‍ പായസവും, സാമ്പാറും തിളയ്ക്കുന്ന നനുത്ത ശബ്ദവും.
എന്താ കുക്ക് അണ്ണാ കോറസ് ആയാണ് ചോദ്യം പൊങ്ങിയത്.
ഒന്നും ഇല്ലടാ മക്കളെ എന്റെ മോള് ഫോണ്‍ വിളിച്ചതാ ഈ ഓണത്തിനും അച്ഛന്‍ ഉണ്ണാന്‍ വരില്ലേ എന്ന് ചോദിച്ചു,ഞാന്‍ കരഞ്ഞു പോയെടാ മക്കളെ.
കുടിച്ച മാനിന്റെ തലകള്‍ എല്ലാം തലയില്‍ നിന്നും പറന്നു പോയ നിമിഷം ആയിരുന്നു അത്.ആശ്വാസ വചനങ്ങള്‍ക്ക് അവിടെ സ്പേസ് ഇല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഒന്നും ഉരിയാടാതെ പരസ്പരം നോക്കാതെ ദുഖം മാറ്റാന്‍ പുതിയ കുപ്പിക്ക് പിടി ഇട്ടു .
പിന്നെ കുറച്ചു നേരത്തേക്ക് അടൂരിന്റെ പടം ഓടുന്ന തിയേറ്റര്‍ പോലെ ആയിരുന്നു രംഗം. ഈ സീന്‍ തുടരുന്നത് ഇഷ്ട്ടപെടാതിരുന്ന ഞങ്ങള്‍ പുറത്തു ടെറസ്സില്‍ ഇറങ്ങി വിഷമങ്ങളെ പുകയാക്കി ഊതി നീക്കി.
ഇനിയും കഥ നീണ്ടാല്‍ നിങ്ങള്‍ എന്നെ മേടയും അത് കൊണ്ട് അമല്‍ നീരദ് സ്റ്റൈല്‍ മാറ്റി ഷാജി കൈലാസ് മോഡലില്‍ ക്യാമറ ഞാന്‍ ക്ലൈമാക്സ് സീനില്‍ വക്കാന്‍ പോകുകയാണ്.
സദ്യ റെഡി കുക്ക്അണ്ണന്‍ പറഞ്ഞു. ഇനി എനിക്ക് ഒന്നും കുളിക്കണം എന്ന് പറഞ്ഞു അങ്ങേരു ബാത്ത് റൂമില്‍ പോയി. അങ്ങേരു തിരിച്ചു വരുമ്പോഴേക്കും നമ്മള്‍ ഉത്സാഹിച്ചു കറികള്‍ എല്ലാം പാത്രങ്ങളില്‍ എടുത്തു ഇലയും ഇട്ടു ഇരുന്നു.
ഇവിടെ ആണ് കഥയുടെ ട്വിസ്റ്റ് കൂക്ക്അണ്ണന്‍ കുളി കഴിഞ്ഞു ഡ്രസ്സ് മാറി വന്നു, ഒരു ഗ്ലാസ്സില്‍ മാന്‍ തല കമഴ്ത്തി വെള്ളം കൂട്ടാതെ പിടിപ്പിച്ചു. പിന്നെ ഒന്നും മിണ്ടാന്‍ നില്‍ക്കാതെ ഡോര്‍ തുറന്നു ഒരൊറ്റ പോക്കാണ് പുറത്തേക്കു. ഞങ്ങള്‍ എത്ര വിളിച്ചിട്ടും നിന്നില്ല. പടികള്‍ ഓടി ഓടി ഇറങ്ങി അങ്ങേരു പോയി, എത്ര വിളിച്ചിട്ടും നിന്നില്ല, പിന്നാലെ പോയി പിടിച്ചു കൊണ്ട് വരാവുന്ന കോലത്തില്‍ അല്ല ഞങ്ങളും.
ഞങ്ങള്‍ കുറെ ട്രൈ ചെയ്തപ്പോ അങ്ങേരു ഫോണ്‍ എടുത്തു പറഞ്ഞു ,
ഇല്ലെടാ മക്കളെ ഞാന്‍ ഇല്ല എനക്ക് ഈ ഓണം കൂടാന്‍ വയ്യ ...........
ഈ ഒരു അവസ്ഥ എന്ന് പറയുന്നത് എങ്ങനെ ആണ് ഞാന്‍ വിവരിക്കുക, പരസ്പരം മിണ്ടാതെ ഗ്ലാസ്സുകള്‍ കാലി ആക്കുക എന്ന ഒരു കടമ മാത്രമേ ഞങ്ങള്‍ അപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുളൂ.
വീണ്ടും ഒരു പുക ഊതു നടത്താന് ഞങ്ങള്‍ ടെറസ്സിലേക്ക് പോയി. കുടുംബം കുട്ടികള്‍ ഈ വക പൊല്ലാപ്പുകള്‍ ഉണ്ടെങ്കില്‍ മര്യാദക്ക് ഓണം കൂടാന്‍ പോലും പറ്റില്ല അത് കൊണ്ടു, നമ്മളാരും കല്യാണം എന്ന പന്ന ബോറന്‍ ഏര്‍പ്പാടിന് ഇല്ല എന്ന നടക്കാത്ത ഉഗ്ര പ്രതിജ്ഞ നടത്തിയാണ് തിരിച്ചു റൂമില്‍ കയറിയത്.
കുറെ സമയത്തെ നിശബ്ധതക്ക് ശേഷം യാന്ത്രികമല്ലാതെ ഉള്ള വിശപ്പിന്റെ വിളി എല്ലാവരുടെ ഉള്ളില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ചോറും കറികളും ഇലകളില്‍ നിറഞ്ഞു, മോളുടെ ഫോണ്‍ വന്ന ദുഃഖത്തില്‍ ഇതെല്ലം ഒരുക്കി തന്നു ഉണ്ണാന്‍ നില്‍ക്കാതെ പോയ കുക്ക്അണ്ണന് മനസ്സില്‍ സാമ്പാറില്‍ മുക്കിയ ഓരോ ഉരുള ചോറ് കൊടുത്തു.
ശേഷം ഓരോരുത്തരും ഓണത്തിന്റെ ആദ്യ ഉരുള ചോറ് വായില്‍ വച്ചു
എല്ലാരും പരസ്പരം നോക്കി വായില്‍ വച്ച ചോറ് എടുത്തു ഇലയുടെ തുമ്പത്ത് ബലി ചോറ് പോലെ തിരിച്ചു വച്ചു .
പിന്നെ ഓരോ കറികളും രുചിച്ചു നോക്കാന്‍ തുടങ്ങി സാമ്പാറില്‍ അച്ചാര്‍ പൊടി തട്ടിയത് പോലെ ഇനി വേറെ എതിലെങ്ങിലും???
ഇല്ല ഒന്നിലും ഇല്ല ആശ്വാസം ആയി
ഡേയ് പായസം കൂടി നോക്കെടെയ് സുവിന്‍ പറഞ്ഞു,
പായസം ഗ്ലാസില്‍ എടുത്തു വായില്‍ ഒഴിച്ച ഷാബിത് അമറി.
ഓന്റെ മാമന് ഉപ്പും കച്ചോടം ആണോടാ മസ്കറ്റില് . ഈ കണ്ട ഉപ്പ് മുയുമാനും പായസത്തില്‍ കലക്കാന്‍ ..................................................
അനുസാരികള്‍ ആയി അവിടെ കൂട്ടത്തില്‍ ഉയര്‍ന്നു വന്ന മണിപ്രവാളം ഇവിടെ ഇപ്പൊ കുറിക്കുന്നില്ല.
ഒരാള്‍ കുറച്ചു മുന്‍പ് വെള്ളം തൊടാതെ മാന്‍ ദ്രാവകം അടിച്ചു, ഇറങ്ങി പോയതിന്റെ കാരണം ഞങ്ങള്‍ക്ക് അപ്പോഴാണ് മനസ്സിലായത്.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഉപ്പിട്ട പായസവും, അച്ചാരു പൊടി ഇട്ട സാമ്പാരുമായി എന്റെ ആദ്യ പ്രവാസ ഓണം ഞങ്ങള്‍ സന്തോഷത്തോടെ ആഘോഷിച്ചു ...
ഒരു നാലു കൊല്ലം മുന്‍പ് എന്റെ ആദ്യ ഒമാന്‍ ഓണത്തിനോട് അനുബന്ധം ആയാണ് ഈ ഡയലോഗ്. മറു വശത്ത് മിസ്റ്റര്‍ സുവിന്‍ . രണ്ടു പേരും സമപ്രായക്കാര്‍, കല്യാണം എന്ന തൊന്തരവിന്റെ സുഖം അറിയാത്തവര്‍.സ്ഥലം റുവി സ്റാര്‍ തിയേറ്റര്‍ വരാന്ത.രണ്ടു പേരുടെയും ഒരു കയ്യില്‍ Rothmans സിഗരറ്റ്, മറു കയ്യില്‍ ഒമാന്‍ ദേശീയ പാനീയം Mountain Dew.
അപ്പൊ ഒരു ചിന്ന ഫ്ലാഷ് ബാക്ക്
ഓണം ചര്‍ച്ച കൊടുമ്പിരികൊള്ളുകയാണ്.
ഓണം ചര്‍ച്ച കൊടുമ്പിരികൊള്ളുകയാണ്.
കള്ളുകുടി എന്ന സ്ഥിരം ആഘോഷ ഫോര്‍മാറ്റിനു പകരം വക്കാന്‍ വേറെ ഒരു സംഭവവും ഇത് വരെ ആരും കണ്ടു പിടിക്കാത്തത് കൊണ്ടും, മേല്പറഞ്ഞത് എത്ര ആയാലും തീരെ മുഷിയാത്തത് കൊണ്ടും അതിന്റെ കൂടെ കുറച്ചു ക്രിയേറ്റീവ് ആയി ഈ ഓണത്തിന് എന്ത് ചെയ്യാം എന്നാണ് ഞങ്ങള്‍ടെ ചര്‍ച്ച അജന്‍ഡ.
അമ്പല ദര്‍ശനം,പൂക്കളം, സദ്യ,ഓണപ്പാട്ട് (സ്വാഭാവികമായി വന്നു ഭാവിച്ചോളും) ഇമ്മാതിരി ഒരു കലക്ക് ആയാലോ.ഞാന്‍ ചോദിച്ചു
തീരെ മുഷിയില്ല എന്നാണു ടിയാന്‍ സുവിന്‍ന്റെ മറുപടി.
അപ്പൊ പരിപാടികളില്‍ തീരുമാനം ആയി, ഒന്ന് രണ്ടു സുഹൃത്തുക്കളെയും വിളിക്കാം എന്ന് പ്ലാന്‍ ചെയ്തു പരിപാടി ഒന്ന് കൊഴുക്കണ്ടേ. അതിനു നമ്മള്‍ മാത്രം പോര എന്ന അഭിപ്രായത്തില്‍ ഞങ്ങള്‍ക്ക് മറിച്ച് ഒരു അഭിപ്രായം ഉണ്ടായില്ല.അങ്ങനെ ഞങ്ങളുടെ സര്‍ഗ വാസനകള്‍ ആയി ചേര്‍ന്ന് നില്‍ക്കുന്ന ഒന് രണ്ട് പേരെ കൂടി വിളിക്കാന്‍ ഉറപ്പിച്ചു.
അപ്പൊ പരിപാടികളില്‍ തീരുമാനം ആയി, ഒന്ന് രണ്ടു സുഹൃത്തുക്കളെയും വിളിക്കാം എന്ന് പ്ലാന്‍ ചെയ്തു പരിപാടി ഒന്ന് കൊഴുക്കണ്ടേ. അതിനു നമ്മള്‍ മാത്രം പോര എന്ന അഭിപ്രായത്തില്‍ ഞങ്ങള്‍ക്ക് മറിച്ച് ഒരു അഭിപ്രായം ഉണ്ടായില്ല.അങ്ങനെ ഞങ്ങളുടെ സര്‍ഗ വാസനകള്‍ ആയി ചേര്‍ന്ന് നില്‍ക്കുന്ന ഒന് രണ്ട് പേരെ കൂടി വിളിക്കാന്‍ ഉറപ്പിച്ചു.
ഇനി സദ്യക്ക് എന്തെരു ചെയ്യും സുവിന്റെ ഒടുക്കത്തെ തിരുവന്തോരം സ്ലാങ്ങ്,
സ്ലാങ്ങ് എന്തായാലും അവന്‍ പറയുന്നതില്‍ കാര്യം ഉണ്ട്.
സദ്യ വേണം, എങ്കില്‍ അത് ഹോട്ടലിന്നു പാര്‍സല്‍ കിറ്റ് വാങ്ങാം ഞാന്‍ പറഞ്ഞു.
അത് നടക്കൂല മോനെ ഓണത്തിന് വച്ച് ഉണ്ടാക്കി തന്നെ തിന്നണം,
സ്ലാങ്ങ് എന്തായാലും അവന്‍ പറയുന്നതില്‍ കാര്യം ഉണ്ട്.
സദ്യ വേണം, എങ്കില്‍ അത് ഹോട്ടലിന്നു പാര്‍സല്‍ കിറ്റ് വാങ്ങാം ഞാന്‍ പറഞ്ഞു.
അത് നടക്കൂല മോനെ ഓണത്തിന് വച്ച് ഉണ്ടാക്കി തന്നെ തിന്നണം,
തിന്നാന്‍ നമ്മള്‍ റെഡി പക്ഷെ ആരു വക്കും പുന്നാര മോന്‍ പറ അവസാന പുക ഊതി ഞാന്‍ നിര്‍ത്തി .
അതിനു നമുക്ക് കുക്ക് അണ്ണനെ പൊക്കാം. സുവിന്‍ അവസാന പുക എടുത്തു പറഞ്ഞു .
കുക്ക് അണ്ണന്‍ വരുമോടെയ് ???? ഞാന്‍ ചോദിച്ചു
ചോദിയ്ക്കാന്‍ കാരണം ഉണ്ട് കുക്ക്അണ്ണന്‍ എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണ് സംഭവം എന്ന് പറഞ്ഞാല്‍ ഒരു മാതിരി മീന്‍ കറിയിലെ കൊടംപുളി പോലെ ആണ് ആളു (നിറം ആണ് ഉദേശിച്ചത് എന്ന് കരുതരുത് നിറവും നൂറു ശതമാനം സെയിം ആണ് ) സ്റാര്‍ തിയറ്ററിനുള്ളിലെ കോഫീ ഷോപ്പിലെ എല്ലാ കറികള്‍ക്കും, വടകള്‍ക്കും, മുന്നിലും പിന്നിലും എല്ലാം ബലിഷ്ട്ടമായ ആ കയ്കള്‍ ആണ്.അതെ ആ വടകള്‍ക്കും കറികള്‍ക്കും പകരം വക്കാന്‍ ഇനി വേറൊന്നു ഇല്ല.
കൂട്ടത്തില്‍ ഒരു ഉപകഥ പറയാം പണ്ട് ഒരു ദിവസം ഈ കുക്ക്അണ്ണനെ വേറെ ഒരു ഹോട്ടലില്‍ കൊണ്ട് പോയി കുറച്ചു പിള്ളാര് ചെലവ് കൊടുത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ കൈ കഴുകി അങ്ങേരു നിറകണ്ണോടെ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണ് മ്മടെ മൊതലാളി കൊണാപ്പന്‍ മര്യാദക്ക് സാധനങ്ങള്‍ വാങ്ങി തന്നാല്‍ ഞാനും ഇത് പോലെ അടിപൊളി ആയി ഒക്കെ വക്കും മക്കളെ, ഏത് മനസ്സിലായല്ലോ .സംഭവം.
എന്ത് റിസ്ക് എടുത്തും അങ്ങേരെ സമ്മതിപ്പിച്ചു സദ്യക്കുള്ള സാധന ലിസ്റ്റ് നാളേക്ക് വാങ്ങിക്കാം സുവിന്‍ ഉറപ്പു പറഞ്ഞു.
ചോദിയ്ക്കാന്‍ കാരണം ഉണ്ട് കുക്ക്അണ്ണന്‍ എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണ് സംഭവം എന്ന് പറഞ്ഞാല്‍ ഒരു മാതിരി മീന്‍ കറിയിലെ കൊടംപുളി പോലെ ആണ് ആളു (നിറം ആണ് ഉദേശിച്ചത് എന്ന് കരുതരുത് നിറവും നൂറു ശതമാനം സെയിം ആണ് ) സ്റാര്‍ തിയറ്ററിനുള്ളിലെ കോഫീ ഷോപ്പിലെ എല്ലാ കറികള്‍ക്കും, വടകള്‍ക്കും, മുന്നിലും പിന്നിലും എല്ലാം ബലിഷ്ട്ടമായ ആ കയ്കള്‍ ആണ്.അതെ ആ വടകള്‍ക്കും കറികള്‍ക്കും പകരം വക്കാന്‍ ഇനി വേറൊന്നു ഇല്ല.
കൂട്ടത്തില്‍ ഒരു ഉപകഥ പറയാം പണ്ട് ഒരു ദിവസം ഈ കുക്ക്അണ്ണനെ വേറെ ഒരു ഹോട്ടലില്‍ കൊണ്ട് പോയി കുറച്ചു പിള്ളാര് ചെലവ് കൊടുത്തു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ കൈ കഴുകി അങ്ങേരു നിറകണ്ണോടെ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണ് മ്മടെ മൊതലാളി കൊണാപ്പന്‍ മര്യാദക്ക് സാധനങ്ങള്‍ വാങ്ങി തന്നാല്‍ ഞാനും ഇത് പോലെ അടിപൊളി ആയി ഒക്കെ വക്കും മക്കളെ, ഏത് മനസ്സിലായല്ലോ .സംഭവം.
എന്ത് റിസ്ക് എടുത്തും അങ്ങേരെ സമ്മതിപ്പിച്ചു സദ്യക്കുള്ള സാധന ലിസ്റ്റ് നാളേക്ക് വാങ്ങിക്കാം സുവിന്‍ ഉറപ്പു പറഞ്ഞു.
അപ്പൊ ഇനി എവിടെ വച്ച് സദ്യ ഉണ്ടാക്കും ??? അടുത്ത ചോദ്യം വായുവില്‍ ഉയര്‍ന്നു.
പക്ഷെ ഉത്തരത്തിന് പകരം വേറെ കുറച്ചു ചോദ്യങ്ങള്‍ ആണ് ഉണ്ടായതു
ഡേയ് ഈ സദ്യ ഉണ്ടാക്കാന്‍ അത്യാവശ്യം പാത്രങ്ങള്‍, ഗ്യാസ്,മിക്സി ഇതൊക്കെ വേണ്ടേ അളിയാ ??
വേണം അളിയാ ഞാന്‍ പറഞ്ഞു
അപ്പൊ പിന്നെ ഇതൊക്കെ ഇപ്പൊ നിന്റെ റൂമില്‍ അല്ലെ ഉള്ളൂ നമുക്ക് അവിടെ തന്നെ അങ്ങ് കൂടാം.
ഓണാഘോഷം വേണ്ട എന്ന് വച്ചാലോ എന്ന് ആലോചിച്ച നിമിഷം ആയിരുന്നു അത് .എന്നാലും മനസ്സിനു കടിഞ്ഞാണിടാന്‍ ഞാന്‍ പണ്ടേ പുലി ആയതു കൊണ്ടു ഓണാഘോഷം ക്യാന്‍സല്‍ ആയില്ല.
ഇപ്പൊ നിങ്ങള് കരുതും ഞാന്‍ ഉഗ്രന്‍ സെറ്റ്‌അപ്പില്‍ ആണെന്ന്.
അല്ലേ അല്ല അളിയനും പെങ്ങളും നാട്ടില്‍ ഓണം കൂടാന്‍ പോയതാണ് ആ റൂമില്‍ ആണ് ഞാനും.
അപ്പൊ ആ ഒരു ഗ്യാപ്പ് ഉണ്ടല്ലോ ആ ഗ്യപില്‍ ആണ് ഇവന്‍ ആപ്പ് വച്ചത്, അതാണ് സംഭവം.അല്ലാതെ എന്റെ കയ്യില്‍ ഒരു ഗ്യാസും ഇല്ല അന്നും ഇന്നും.
പക്ഷെ ഉത്തരത്തിന് പകരം വേറെ കുറച്ചു ചോദ്യങ്ങള്‍ ആണ് ഉണ്ടായതു
ഡേയ് ഈ സദ്യ ഉണ്ടാക്കാന്‍ അത്യാവശ്യം പാത്രങ്ങള്‍, ഗ്യാസ്,മിക്സി ഇതൊക്കെ വേണ്ടേ അളിയാ ??
വേണം അളിയാ ഞാന്‍ പറഞ്ഞു
അപ്പൊ പിന്നെ ഇതൊക്കെ ഇപ്പൊ നിന്റെ റൂമില്‍ അല്ലെ ഉള്ളൂ നമുക്ക് അവിടെ തന്നെ അങ്ങ് കൂടാം.
ഓണാഘോഷം വേണ്ട എന്ന് വച്ചാലോ എന്ന് ആലോചിച്ച നിമിഷം ആയിരുന്നു അത് .എന്നാലും മനസ്സിനു കടിഞ്ഞാണിടാന്‍ ഞാന്‍ പണ്ടേ പുലി ആയതു കൊണ്ടു ഓണാഘോഷം ക്യാന്‍സല്‍ ആയില്ല.
ഇപ്പൊ നിങ്ങള് കരുതും ഞാന്‍ ഉഗ്രന്‍ സെറ്റ്‌അപ്പില്‍ ആണെന്ന്.
അല്ലേ അല്ല അളിയനും പെങ്ങളും നാട്ടില്‍ ഓണം കൂടാന്‍ പോയതാണ് ആ റൂമില്‍ ആണ് ഞാനും.
അപ്പൊ ആ ഒരു ഗ്യാപ്പ് ഉണ്ടല്ലോ ആ ഗ്യപില്‍ ആണ് ഇവന്‍ ആപ്പ് വച്ചത്, അതാണ് സംഭവം.അല്ലാതെ എന്റെ കയ്യില്‍ ഒരു ഗ്യാസും ഇല്ല അന്നും ഇന്നും.
അങ്ങനെ എല്ലാം സെറ്റപ്പ് ആക്കി ഓണതലെന്നു കുക്ക് അണ്ണന്റെ ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ എല്ലാം വാങ്ങി.
രാവിലെ എണീറ്റ് കുളിച്ചു കുറി തൊട്ടു വണ്ടി ഇല്ലെങ്കിലും ഞങ്ങള്‍ ഈശ്വര ചിന്ത കാരണം നടന്നു അമ്പലത്തില്‍ പോയി
തീരെ തിരക്കില്ലാതെ നല്ലോണം തൊഴുതു.
ഓണത്തിന് തിരക്ക് വയ്കുന്നേരം ആണത്രേ, എന്താ ചെയ്ക ഇനി വയ്കുന്നേരം നമുക്ക് വീണ്ടും നടക്കാന്‍ പറ്റില്ലല്ലോ അതിനുള്ള അവസ്ഥയില്‍ ആകില്ലല്ലോ അതാണ് സത്യം.അങ്ങനെ ഈ നടത്തം വേസ്റ്റ് ആയി.
പട്ടു സാരികളും, മുല്ല പൂവിന്റെ മണവും, കേരള ആന്റികളും മനസ്സില്‍ മിന്നി മറഞ്ഞു ദീര്‍ഗ നിശ്വാസത്തോടെ മനസ്സില്‍ കുറിചു.
"ഇവിടത്തെ ആദ്യ ഓണം അല്ലെ അടുത്തതിനു തെറ്റ് പറ്റില്ല വയ്കുന്നേരം കാലേ കൂട്ടി പോകാം."
റൂമില്‍ വന്നു പൂക്കളം ഇട്ടു.അത് ഒരു ചടങ്ങ് മാത്രം ശേഷം ഞാനും സുവിനും അവന്റെ ഒരു കൂട്ടുകാരനും കൂടി കുക്ക് അണ്ണനെ കാത്തിരിക്കയാണ്. പറഞ്ഞ സമയത്ത് തന്നെ അങ്ങേരു വന്നു. ഡ്രസ്സ് മാറി കൈലി ഉടുത്തു അടുക്കള ഭരണം ഏറ്റെടുത്തു.
കറി സാധനങ്ങള്‍ അരിഞ്ഞു കൊടുക്കുന്ന പണിയാണ് ഞങ്ങള്‍ക്ക്.ഓരോന്നിന്റെയും വലിപ്പം അങ്ങേരു സാമ്പിള്‍ അരിഞ്ഞു കാണിച്ചു തന്നു, വലിപ്പം ശരി ആയില്ലെങ്ങില്‍ കറി ഒരു ഗുമ്മാവില്ല എന്നൊരു ഡയലോഗും ആളു കാച്ചി .
കാളന്‍, അവിയല്‍. ഓലന്‍, അച്ചാര്‍, തോരന്‍ , സാമ്പാര്‍, പരിപ്പ്, പാല്‍പായസം, രസം.എല്ലാം ഒന്നിന് പുറകെ ഒന്നായി അടുപ്പത് കയറാന്‍ തയാര്‍ ആവുകയാണ്. ഒന്നിന് പുറകെ ഒന്നായി ഒരു മാതിരി അന്തിമാളന്‍ കാവില്‍ വെടി പൊട്ടും പോലെ.
അരിയുന്നതിനും തെങ്ങ ചിരകുന്നതിനും, വയ്ക്കുന്നതിനും എല്ലാം ഒരു ഉഷാര് വരുന്നതിനു രാജകീയം ആയി മാനിന്റെ (royal stag)തല കൊത്തിയ കുപ്പിയില്‍ നിന്നും ഓരോ ഉശിരന്‍ പിടിപ്പിച്ചാണ് ഞങ്ങള്‍ ഇരിക്കുന്നത്.
അങ്ങനെ രംഗം കൊഴുത് കൊണ്ടിരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഒരു കരച്ചില്‍ ശബ്ദം.
ഇംഗ്ലീഷ് A പടം ഓടുന്ന തിയേറ്ററിലെ ബഹളത്തിനിടെ ബിറ്റ് സീന്‍ വന്ന പോലെ പെട്ടെന്ന് നിശബ്ദരായി ഞങ്ങള്‍.
അതെ അത് കൂക്കിന്റെ ശബ്ദം തന്നെ
ഞങ്ങള്‍ ചെന്ന് നോക്കിയപ്പോ അങ്ങേരു ഫോണും കയ്യില്‍ പിടിച്ചു വലിയ വായില്‍ നില വിളിക്കുന്നു. ബാക്ഗ്രൌണ്ട് സ്കോര്‍ ആയി പാല്‍ പായസവും, സാമ്പാറും തിളയ്ക്കുന്ന നനുത്ത ശബ്ദവും.
എന്താ കുക്ക് അണ്ണാ കോറസ് ആയാണ് ചോദ്യം പൊങ്ങിയത്.
ഒന്നും ഇല്ലടാ മക്കളെ എന്റെ മോള് ഫോണ്‍ വിളിച്ചതാ ഈ ഓണത്തിനും അച്ഛന്‍ ഉണ്ണാന്‍ വരില്ലേ എന്ന് ചോദിച്ചു,ഞാന്‍ കരഞ്ഞു പോയെടാ മക്കളെ.
കുടിച്ച മാനിന്റെ തലകള്‍ എല്ലാം തലയില്‍ നിന്നും പറന്നു പോയ നിമിഷം ആയിരുന്നു അത്.ആശ്വാസ വചനങ്ങള്‍ക്ക് അവിടെ സ്പേസ് ഇല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഒന്നും ഉരിയാടാതെ പരസ്പരം നോക്കാതെ ദുഖം മാറ്റാന്‍ പുതിയ കുപ്പിക്ക് പിടി ഇട്ടു .
പിന്നെ കുറച്ചു നേരത്തേക്ക് അടൂരിന്റെ പടം ഓടുന്ന തിയേറ്റര്‍ പോലെ ആയിരുന്നു രംഗം. ഈ സീന്‍ തുടരുന്നത് ഇഷ്ട്ടപെടാതിരുന്ന ഞങ്ങള്‍ പുറത്തു ടെറസ്സില്‍ ഇറങ്ങി വിഷമങ്ങളെ പുകയാക്കി ഊതി നീക്കി.
ഇനിയും കഥ നീണ്ടാല്‍ നിങ്ങള്‍ എന്നെ മേടയും അത് കൊണ്ട് അമല്‍ നീരദ് സ്റ്റൈല്‍ മാറ്റി ഷാജി കൈലാസ് മോഡലില്‍ ക്യാമറ ഞാന്‍ ക്ലൈമാക്സ് സീനില്‍ വക്കാന്‍ പോകുകയാണ്.
ഇവിടെ ആണ് കഥയുടെ ട്വിസ്റ്റ് കൂക്ക്അണ്ണന്‍ കുളി കഴിഞ്ഞു ഡ്രസ്സ് മാറി വന്നു, ഒരു ഗ്ലാസ്സില്‍ മാന്‍ തല കമഴ്ത്തി വെള്ളം കൂട്ടാതെ പിടിപ്പിച്ചു. പിന്നെ ഒന്നും മിണ്ടാന്‍ നില്‍ക്കാതെ ഡോര്‍ തുറന്നു ഒരൊറ്റ പോക്കാണ് പുറത്തേക്കു. ഞങ്ങള്‍ എത്ര വിളിച്ചിട്ടും നിന്നില്ല. പടികള്‍ ഓടി ഓടി ഇറങ്ങി അങ്ങേരു പോയി, എത്ര വിളിച്ചിട്ടും നിന്നില്ല, പിന്നാലെ പോയി പിടിച്ചു കൊണ്ട് വരാവുന്ന കോലത്തില്‍ അല്ല ഞങ്ങളും.
ഞങ്ങള്‍ കുറെ ട്രൈ ചെയ്തപ്പോ അങ്ങേരു ഫോണ്‍ എടുത്തു പറഞ്ഞു ,
ഇല്ലെടാ മക്കളെ ഞാന്‍ ഇല്ല എനക്ക് ഈ ഓണം കൂടാന്‍ വയ്യ ...........
ഈ ഒരു അവസ്ഥ എന്ന് പറയുന്നത് എങ്ങനെ ആണ് ഞാന്‍ വിവരിക്കുക, പരസ്പരം മിണ്ടാതെ ഗ്ലാസ്സുകള്‍ കാലി ആക്കുക എന്ന ഒരു കടമ മാത്രമേ ഞങ്ങള്‍ അപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുളൂ.
വീണ്ടും ഒരു പുക ഊതു നടത്താന് ഞങ്ങള്‍ ടെറസ്സിലേക്ക് പോയി. കുടുംബം കുട്ടികള്‍ ഈ വക പൊല്ലാപ്പുകള്‍ ഉണ്ടെങ്കില്‍ മര്യാദക്ക് ഓണം കൂടാന്‍ പോലും പറ്റില്ല അത് കൊണ്ടു, നമ്മളാരും കല്യാണം എന്ന പന്ന ബോറന്‍ ഏര്‍പ്പാടിന് ഇല്ല എന്ന നടക്കാത്ത ഉഗ്ര പ്രതിജ്ഞ നടത്തിയാണ് തിരിച്ചു റൂമില്‍ കയറിയത്.
കുറെ സമയത്തെ നിശബ്ധതക്ക് ശേഷം യാന്ത്രികമല്ലാതെ ഉള്ള വിശപ്പിന്റെ വിളി എല്ലാവരുടെ ഉള്ളില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ചോറും കറികളും ഇലകളില്‍ നിറഞ്ഞു, മോളുടെ ഫോണ്‍ വന്ന ദുഃഖത്തില്‍ ഇതെല്ലം ഒരുക്കി തന്നു ഉണ്ണാന്‍ നില്‍ക്കാതെ പോയ കുക്ക്അണ്ണന് മനസ്സില്‍ സാമ്പാറില്‍ മുക്കിയ ഓരോ ഉരുള ചോറ് കൊടുത്തു.
ശേഷം ഓരോരുത്തരും ഓണത്തിന്റെ ആദ്യ ഉരുള ചോറ് വായില്‍ വച്ചു
എല്ലാരും പരസ്പരം നോക്കി വായില്‍ വച്ച ചോറ് എടുത്തു ഇലയുടെ തുമ്പത്ത് ബലി ചോറ് പോലെ തിരിച്ചു വച്ചു .
പിന്നെ ഓരോ കറികളും രുചിച്ചു നോക്കാന്‍ തുടങ്ങി സാമ്പാറില്‍ അച്ചാര്‍ പൊടി തട്ടിയത് പോലെ ഇനി വേറെ എതിലെങ്ങിലും???
ഇല്ല ഒന്നിലും ഇല്ല ആശ്വാസം ആയി
ഡേയ് പായസം കൂടി നോക്കെടെയ് സുവിന്‍ പറഞ്ഞു,
പായസം ഗ്ലാസില്‍ എടുത്തു വായില്‍ ഒഴിച്ച ഷാബിത് അമറി.
ഓന്റെ മാമന് ഉപ്പും കച്ചോടം ആണോടാ മസ്കറ്റില് . ഈ കണ്ട ഉപ്പ് മുയുമാനും പായസത്തില്‍ കലക്കാന്‍ ..................................................
അനുസാരികള്‍ ആയി അവിടെ കൂട്ടത്തില്‍ ഉയര്‍ന്നു വന്ന മണിപ്രവാളം ഇവിടെ ഇപ്പൊ കുറിക്കുന്നില്ല.
ഒരാള്‍ കുറച്ചു മുന്‍പ് വെള്ളം തൊടാതെ മാന്‍ ദ്രാവകം അടിച്ചു, ഇറങ്ങി പോയതിന്റെ കാരണം ഞങ്ങള്‍ക്ക് അപ്പോഴാണ് മനസ്സിലായത്.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഉപ്പിട്ട പായസവും, അച്ചാരു പൊടി ഇട്ട സാമ്പാരുമായി എന്റെ ആദ്യ പ്രവാസ ഓണം ഞങ്ങള്‍ സന്തോഷത്തോടെ ആഘോഷിച്ചു ...
2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച
ജോലി അറിയണോ ?? വിളിക്കൂ പി . സി . ജോര്‍ജിനെ ..
ഇപ്പൊ തന്നെ നോക്ക് മമ്മൂട്ടി യുടെ മകന്‍ ദുല്ഗര്‍ സിനിമാക്കാരന്‍ ആയി, നമ്മുടെ ലീഡറിന്റെ രണ്ടു മക്കളും രാട്രീയക്കരായി, ആലുക്കാസിന്റെ മക്കളും കൊച്ചു മക്കളും കചോടക്കരായി, ചായകടക്കാരന്‍ ശശിയുടെ മകന്‍ തട്ടുകട നടത്തുന്നു.പരമേശ്വരന്‍ ഡോക്ടറുടെ മകന്‍ സതീശന്‍ ഡോക്ടര്‍ ആയി . കുറച്ചു ഉദാഹരണം പറഞ്ഞെന്നു മാത്രം.അതെ അത് അങ്ങനെയെ വരാന്‍ പാടൂ അതില്‍ മാറ്റം വരുന്നുണ്ടോ എന്ന് നോക്കാന്‍ ,മാറ്റം വന്നാല്‍ തിരുത്താന്‍ ഒരാളെ നമ്മുടെ നാട്ടില്‍ നിയമിച്ചിട്ടുണ്ട്
അങ്ങേരുടെ പേരാണ് പി . സി. ജോര്‍ജ്.
എന്താ ഇങ്ങേരുടെ ജോലികള്‍
ആരൊക്കെ പരമ്പരാഗതമായി എന്തൊക്കെ തൊഴില്‍ ചെയ്തു വരുന്നവര്‍ ആണെന്നുള്ള ഡാറ്റാ ബാങ്ക് കയ്യില്‍ പിടിച്ചാണ് നടപ്പ് . ഒരാളെ വഴിയില്‍ വച്ച് കണ്ടു സംശയം തോന്നിയാല്‍ ഉടന്‍ പേരും അഡ്രസ്സും അടിച്ചു കൊടുത്തു നോക്കും അങ്ങേര്‍ക്കു കുടുംബപരമായി കിട്ടിയ ജോലിയും ഇപ്പോഴത്തെ ജോലിയും ആയി ഒത്തു വന്നാല്‍ രക്ഷപ്പെട്ടു അല്ലെങ്ങില്‍ കുടുങ്ങി . ഉടന്‍തന്നെ അയാള്‍ക്ക് നോട്ടീസ് കൊടുക്കും നിനക്ക് പറഞ്ഞ പണി ഇതാണ് നാളെ മുതല്‍ ഇതാണ് നിന്റെ ജോലി, പിറ്റേന്ന് മുതല്‍ അയാള്‍ ആ ജോലി ചെയ്തോണം.ഇതാണ് ഒരു ജോലി (വേറെ പല പണികളും ഉണ്ടെന്നാണ് നാട്ടു വര്‍ത്തമാനം)
ഇങ്ങേനെ ജോര്‍ജിനു സംശയം തോന്നിയ ഒരാളാണ് നമ്മുടെ നാട്ടിക M.L.A. ആയ ടി . എന്‍.പ്രതാപന്‍. പണ്ടു ജോര്‍ജ് LDF ന്റെ കൂടെ ഉള്ളപ്പോഴേ സംശയം തോന്നിയതാണ് പിന്നെ ജീവിച്ചു പോട്ടെന്നു കരുതി .
ജോര്‍ജൂ UDF ലേക്ക് മറു കണ്ടം ചാടി വന്നപ്പോ സംശയം ഏറി. കൂടെ ഉള്ളതല്ലേ വിട്ടു കളയാം എന്ന് കരുതിയതാണ്, പക്ഷെ പയ്യന്‍ സമ്മതിക്കുന്നില്ല.
എടുത്തു ഉടന്‍ നമ്മുടെ കമ്പ്യൂട്ടര്‍ പേരും അഡ്രസ്സും അടിച്ചു കൊടുത്തു
" ടി.എന്‍ . പ്രതാപന്‍, നാട്ടിക M.L.A"
ഗുരുജി ഉത്തരം പറയു എന്ന് കമ്പ്യൂട്ടര്‍നോട് പറഞ്ഞു.
50 % മാത്രം യോജിപ്പ്, ബാക്കി പകുതി ചേരുന്നില്ല . ഉടന്‍ തന്നെ details ബട്ടണില്‍ വിരല്‍ അമര്‍ത്തി നോക്കി .സംഭവം മനസ്സിലായി, നാട്ടിക M.L.A ആയതില്‍ കുഴപ്പം കാണുന്നില്ല പക്ഷെ ഇപ്പൊ കുറച്ചു കാലം ആയി ഇയാള്നാട്ടിക കടല് വിട്ടു പാലക്കാട് തോട്ടം, കയ്യേറ്റം, കുടി ഒഴിപ്പിക്കല്‍, കശുവണ്ടി അങ്ങനെ എന്തെല്ലാമോ പറയുന്നു ആ പറയുന്നത് ടി .വി യില്‍ ആളുകള്‍ കാണുന്നു അത് ശരിയാണെന്ന് ആളുകള്‍ പറയുന്നു അതാണ് ബാക്കി 50 % ചേരുന്നില്ലെന്ന് ഗുരുജി പറഞ്ഞതിന്റെ കാര്യം.
ഉടന്‍ ജോര്‍ജു നോട്ടീസ് ഇറക്കി ഇത്തവണ ടി. വി .വഴിയാണ് നോട്ടീസ് കൊടുത്തത് നാട്ടികകാരന്‍ കടലില്‍ ഈരേഴ തോര്‍ത്ത് കൊണ്ട് മീന്‍ പിടിച്ചാ മതി, കാടു വെട്ടാനും പിടിക്കാനും ഒതുക്കാനും പൂഞ്ഞാറിലെ പോന്നു മോനായ ഞാന്‍ ഉണ്ട്ട് പോരാത്തതിന് നമ്മുടെ പാലാ സാറും കൂട്ടരും അതോണ്ട് നീ ഇപ്പൊ ഈ കളിയില്‍ ഇട പെടല്ലേ മോനെ. ഇടപെട്ടാല്‍ ആകാശത്ത് കൂടി പറക്കുന്ന പക്ഷിയെ ഏണി വച്ച് പിടിക്കുന്നത് പോലാകും അത് . ഇത്രയും പറഞ്ഞു ജോര്‍ജുട്ടി അവസാനിപ്പിച്ചു.
ഇനി നിങ്ങള്‍ പറയണം ഇതില്‍ എന്താ തെറ്റ്എന്ന് പറയണം .
ജോര്‍ജചായന്‍ പറഞ്ഞതില്‍ എന്താ പ്രശ്നം . പറയു ...
ശെല്‍വരാജിനെ പോലെ ഉള്ളവരെ ചാക്കിട്ടു പിടിച്ചു കൊണ്ട് വന്നു ഭരണം സ്ഥിരമാക്കാന്‍ ഞാന്‍ വേണം.ഇനിയും നാല് പേര്‍ ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്, വേണ്ടി വന്നാല്‍ ചാടിക്കും .ഇത്രക്കൊകെ മുന്നണിക്ക് വേണ്ടി പെടാപാട് പെടുന്ന ജോര്‍ജചായന്‍ ഒരു തമാശ പറഞ്ഞതായി കൂടിയാല്‍ മതി ഇതൊക്കെ.അല്ല കളി കാര്യം ആക്കാനാണ് പരിപാടിയങ്ങില്‍ അത് വേണ്ട മോനെ പ്രതാപാ നീ അടങ്ങി M.L.A ആയി വല്ല ചെറു മീനും പിടിച്ചു നടന്നോ . നടന്നാല്‍ നിനക്ക് കൊള്ളാം അല്ലേല്‍ ഒരു കളി പഠിപ്പിക്കും ഈ ജോര്‍ജേട്ടന്‍..
വാല്‍ കഷ്ണം : ഉമ്മന്‍ ചാണ്ടി,രമേഷ് ചെന്നിത്തല എന്നിവരുടെ നിലപാടുകള്‍ വേദനിപ്പിച്ചു എന്ന് ടി.എന്‍. പ്രതാപന്‍ .. അപ്പൊ ഇത്ര കാലം കയ്യില്‍ കുത്തിയിട്ടും ഒന്നും പഠിച്ചില്ല അല്ലെ??
2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച
അച്ചു മാമന്റെ കൊലച്ചതി
അങ്ങനെ ഓഗസ്റ്റ് മാസം ആയി ജയരാജേട്ടന്‍ അഴിക്കുള്ളിലും ആയി .പതിനാലു ദിവസം റിമാന്റ് എന്ന് പറയുമ്പോ നമ്മുടെ Aug 15 നു തലേന്ന് മൂപ്പര് പുറത്തു വരും.അതായത് ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം കിട്ടും എന്ന് ചുരുക്കം . "ഇത് ഞങ്ങള്‍ക്ക് പുത്തിരി അല്ല" എന്ന് പറഞ്ഞ ജയരാജേട്ടാ (M.L.A . രാജേഷ് ഇങ്ങനെ ആണത്രേ വിളിക്കുക ).ഇത് ഇനി സ്ഥിരം ആകാന്‍ ഉള്ള എല്ലാ വഴികളും കാണാന്‍ ഉണ്ട്. ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യ ദിന പരേഡ് നടത്താന്‍ പോലീസിനെ തമിഴ് നാട്ടില്‍ നിന്നും കൊണ്ട് വരേണ്ടി വരും.
എന്നാലും എന്റെ തിരുവഞ്ഞൂരെ ഇത്രയ്ക്കു കരുതിയില്ല .അമ്മയാണ് സത്യം . ഉമ്മന്‍ ചാണ്ടി അങ്ങയെ അഭ്യന്തരം എല്പ്പിച്ചപ്പോ അങ്ങേരു പോലും ഇതൊന്നും കരുതിയില്ല എന്ന് തോനുന്നു.(അതോ കരുതി കൂട്ടി ആണോ ????പിള്ളാരുടെ ഇടി കൊള്ളിക്കാന്‍ ).
കുടുങ്ങിയത് നമ്മുടെ നാട്ടിലെ പാവങ്ങള്‍ തന്നെ.യഥാര്‍ത്ഥത്തില്‍ ഒരു ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എല്ലാം സന്തോഷിക്കുന്നതാണ്,പക്ഷെ ഈ ഹര്‍ത്താലിന് നമ്മുടെ ഒരു വിഭാഗം ജനങ്ങള്‍ ശരിക്കും എതിരാണ് .മറ്റാരും അല്ല രണ്ടു ദിവസം "കുടി വെള്ളം " മുട്ടിയ പാവങ്ങള്‍ തന്നെ ..
അപ്പൊ പറഞ്ഞു വരുന്നത് രണ്ടു സെക്രട്ടറി മാര്‍(ഇടുക്കി ,കണ്ണൂര്‍ ) രണ്ടു M.L.A (രാജേഷ്,ജയചന്ദ്രന്‍ ) ഇനി അടുത്തത് വിജ... ഏയ് അതിനു ഈ പോലീസ് മന്ത്രി പോരാ. തന്റെ ഫോണ്‍ ചോരുന്നുന്ടോ എന്ന് സംശയം ഉണ്ട് അങ്ങേര്‍ക്കു.എല്ലാം വഴിയെ കാണാം. ഇതൊക്കെ കൊണ്ടു നമുക്കും ആഘോഷിക്കാം,അല്ലാതെ വേറെ ഒന്നും വേണ്ട നമുക്കും.ഇക്കുറി ഓണം തകര്‍ക്കും .
.
വരുന്ന 14 ദിവസം ചാനലുകാര്‍ക്ക് സമൃദ്ധി ആയി .സുധീരന്‍ സര്‍ ക്ഷമിക്കണം ഇനി കുറച്ചു വെയിറ്റ് ചെയ്യണം എല്ലാം ഒന്ന് അടങ്ങിയിട്ടു അടുത്ത കാച്ച് കാച്ചിയാല്‍ മതി.
അച്ചു മാമന്‍ പാര്‍ട്ടി പക്ഷം പറഞ്ഞത് പേപ്പര്‍കാര്‍ക്ക് പിടിച്ചിട്ടില്ല.കുഴപ്പം ഇല്ല അങ്ങേരു അടുത്ത ദിവസം അത് makeup ചെയ്യും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു .
എന്നാലും എന്റെ തിരുവഞ്ഞൂരെ ഇത്രയ്ക്കു കരുതിയില്ല .അമ്മയാണ് സത്യം . ഉമ്മന്‍ ചാണ്ടി അങ്ങയെ അഭ്യന്തരം എല്പ്പിച്ചപ്പോ അങ്ങേരു പോലും ഇതൊന്നും കരുതിയില്ല എന്ന് തോനുന്നു.(അതോ കരുതി കൂട്ടി ആണോ ????പിള്ളാരുടെ ഇടി കൊള്ളിക്കാന്‍ ).
കുടുങ്ങിയത് നമ്മുടെ നാട്ടിലെ പാവങ്ങള്‍ തന്നെ.യഥാര്‍ത്ഥത്തില്‍ ഒരു ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എല്ലാം സന്തോഷിക്കുന്നതാണ്,പക്ഷെ ഈ ഹര്‍ത്താലിന് നമ്മുടെ ഒരു വിഭാഗം ജനങ്ങള്‍ ശരിക്കും എതിരാണ് .മറ്റാരും അല്ല രണ്ടു ദിവസം "കുടി വെള്ളം " മുട്ടിയ പാവങ്ങള്‍ തന്നെ ..
അപ്പൊ പറഞ്ഞു വരുന്നത് രണ്ടു സെക്രട്ടറി മാര്‍(ഇടുക്കി ,കണ്ണൂര്‍ ) രണ്ടു M.L.A (രാജേഷ്,ജയചന്ദ്രന്‍ ) ഇനി അടുത്തത് വിജ... ഏയ് അതിനു ഈ പോലീസ് മന്ത്രി പോരാ. തന്റെ ഫോണ്‍ ചോരുന്നുന്ടോ എന്ന് സംശയം ഉണ്ട് അങ്ങേര്‍ക്കു.എല്ലാം വഴിയെ കാണാം. ഇതൊക്കെ കൊണ്ടു നമുക്കും ആഘോഷിക്കാം,അല്ലാതെ വേറെ ഒന്നും വേണ്ട നമുക്കും.ഇക്കുറി ഓണം തകര്‍ക്കും .
.
വരുന്ന 14 ദിവസം ചാനലുകാര്‍ക്ക് സമൃദ്ധി ആയി .സുധീരന്‍ സര്‍ ക്ഷമിക്കണം ഇനി കുറച്ചു വെയിറ്റ് ചെയ്യണം എല്ലാം ഒന്ന് അടങ്ങിയിട്ടു അടുത്ത കാച്ച് കാച്ചിയാല്‍ മതി.
അച്ചു മാമന്‍ പാര്‍ട്ടി പക്ഷം പറഞ്ഞത് പേപ്പര്‍കാര്‍ക്ക് പിടിച്ചിട്ടില്ല.കുഴപ്പം ഇല്ല അങ്ങേരു അടുത്ത ദിവസം അത് makeup ചെയ്യും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)