2011, ജൂൺ 24, വെള്ളിയാഴ്‌ച

ലഡ്ഡു പൊട്ടി

പെട്ടന്ന് ഉള്ള ആവേശത്തില്‍ നമ്മള്‍ ചെയ്യുന്ന പലതും പിന്നീട് ഗുണമായും ദോഷമായും വരാറുണ്ട് .അങ്ങനെ ഉണ്ടായ ഒരു സംഭവം ആണിത്‌ ഇത് ഗുണമാണോ ദോഷമാണോ എന്ന് നിങ്ങള്‍ തന്നെ പറയുക ..

പതിവ് പോലെ ഞായറാഴ്ച വൈകീട്ട് എല്ലാവരും കട്ടയിട്ട് ഓരോന്ന് വിടാന്‍ പോകാന്‍ തീരുമാനിച്ചു നില്‍ക്കുന്നു. അന്നേരം ആണ് നമ്മുടെ ഈ കഥയിലെ നായകന്‍ ഷൈജു വരുന്നത് .സ്മാള്‍ അടി,സിഗരറ്റ് വലി , ഹാന്‍സ്‌ , പാന്‍ പരാഗ് തുടങ്ങി ഒന്നിനോടും ഒരു വിരോധവും ഇല്ലാത്ത ഒരു പാവം നല്ല പയ്യന്‍ .പക്ഷെ ഒളിച്ചും പാത്തും മാത്രമേ എല്ലാം ഉള്ളൂ. “മാന്യന്‍” എന്ന മുഖം മൂടി പൌഡര്‍ ഇട്ടു ഫിറ്റ് ചെയത് മാത്രം പുറത്തു ഇറങ്ങുന്ന നല്ല കുട്ടി ഷൈജു ..

നമ്മുടെ കട്ട ടീം ഇന്ന് ഷൈജു വിനെ എന്തായാലും ബാറില്‍ കൊണ്ട് പോകും എന്ന് തീരുമാനിച്ചു കഴിഞ്ഞിരുന്നു . അങ്ങനെ അവന്‍ മാത്രം മന്യനായി വിലസണ്ടാ .. അങ്ങനെ അവന്‍ വന്നതും ഡാ വാ ഒരു സ്ഥലം വരെ പോകാന്‍ ഉണ്ടെന്നു പറഞ്ഞു ഓട്ടോയില്‍ കയറ്റി .നേരെ ഓട്ടോ ചെന്ന് നിര്‍ത്തിയത്‌ ഗോള്‍ഡന്റെ മുന്നില്‍ (ഗോള്‍ഡന് എന്താണെന്നു പറയേണ്ടല്ലോ ). രക്ഷപെടാന്‍ പഴുതില്ലാതെ എലാവരും ചേര്‍ന്ന് വളഞ്ഞു പിടിച്ചു ഷൈജു വിനെ ബാറിലെ റൂമിന്റെ ഉള്ളില്‍ കയറ്റി .

പേടി കൊണ്ടും അരേങ്ങിലും കണ്ടാല്‍ ഇടിയന്‍ പോകുന്ന തന്റെ ഇമേജിനെ കുറിച്ചും ആലോചിച്ചു ഷൈജു പകുതി ബോധത്തിലാണ് ബാറിലെ റൂമില്‍ കയറുന്നത് .

പക്ഷെ രണ്ടെണ്ണം വിട്ടതിനു ശേഷം എല്ലാ പ്രശ്നങ്ങളും പമ്പ കടക്കുകയും.ഷൈജു രംഗ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പല ലോക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ നെല്ലിക്കാ അച്ചരില്‍ നെല്ലിക്കായുടെ കുരു കടിച്ചു എന്നും പറഞ്ഞു പാവം സപ്പ്ല്യരുടെ കുത്തിനു ഷൈജു പിടിച്ചപ്പോ അത് വരെ അവനെ പ്രോത്സഹിപ്പിചിരുന്നവരുടെ ഗാസ് ആവി ആകാന്‍ തുടങ്ങി ..

പിന്നെ എല്ലാം പെട്ടന്നായിരുന്നു , ആരക്കെയോ റൂമിലേക്ക്‌ കടന്നു വരുന്നു ഓരോരുത്തരെ തൂക്കി എടുക്കുന്നു കുറച്ചു തട്ടും മുട്ടിനും ശേഷം ഓരോരുത്തരും കുനിഞ്ഞ മുതുകും ആയി വന്നു പോലിസ്‌ ജീപ്പില്‍വലിഞ്ഞു കയറുന്നു ..

അടുത്ത രംഗത്തില്‍ പോലീസ് സ്റ്റേഷനില്‍ ബഞ്ചില്‍ കമ്പനി ആയി തല കുനിച്ചു ഇരിക്കുമ്പോ കൂട്ടത്തില്‍ നിന്നും സ്കൂട്ടായ ചിലര് മതിലിനു പുറത്തു നിന്ന് ഇവരെ പുറത്തിറക്കാനുള്ള കരുക്കള്‍ നീക്കി .അര മണിക്കൂറിനു ശേഷം എല്ലാവരും പുറത്തു വന്നു (ആരൊക്കെയോ ഫോണ്‍ വിളിച്ചു പറഞ്ഞതിന്റെ ഫലം).ആരും ആരോടും മിണ്ടാതെ അടൂരിന്റെ സിനിമയിലെ പോലെ ഓട്ടോയില്‍ ജന്മ സ്ഥലത്തേക്ക്.ആരും ഒന്നും പരസ്പരം മിണ്ടാതെ വീടിലേക്ക് പോയി ഓട്ടോക്കാരന്‍ സിനു പൈസ ആരും തരാത്തത് കൊണ്ട എല്ലാ മറ്റവന്മാരുറെയും അറിയാവുന്ന എല്ലാവര്ക്കും വിളിച്ചു.

പിന്നെ എല്ലാവരും വീട്ടിലും മൂകഭിനയം ആയിരുന്നു.അനന്തര ഫലമായി ഗംഭീര ശപഥങ്ങള്‍ ആ നാട്ടില്‍ പിറന്നു.

ഇനി ഒരിക്കലും ഒരിക്കലും ആ വിഷം തൊടുകയില്ല .

അത് കേട്ട് തെക്കേ തോട് ഒഴുകാന്‍ അല്‍പ നേരം മറന്നു. പൊന്നപ്പന്‍ അല്‍പ നേരം വായ അടച്ചു ചായ കടയില്‍ മിണ്ടാതെ ഇരുന്നു .നാല് കാക്കകള്‍ ഒരുമിച്ചു മലന്നു പറന്നു എന്ന് ചിലര്‍ പറയുന്നു അറിയില്ല .കണ്ടതെ ഞാന്‍ വിശ്വസിക്കൂ ...

അങ്ങനെ എല്ലാം നിര്‍ത്തി നല്ലവരായ എല്ലാവരും ചേര്‍ന്ന് അടുത്ത ഞായറിനു എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ വയ്കുന്നേരം ആകാശം നോക്കി പാല പറമ്പില്‍ പഴയ മധുര സ്മരണകള്‍ അയവിറക്കി ഇരിക്കുമ്പോ.

ഷൈജു വിന്റെ അച്ഛന്‍ അങ്ങോട്ട്‌ വന്നു ഒരു കവര്‍ അവരുടെ ഇടയില്‍ വച്ച് പറഞ്ഞു ..

ഡാ ഇനി മുതല്‍ ഞങ്ങടെ മാനം കളയാന്‍ നില്‍ക്കരുത്‌.. എന്നും പറഞ്ഞു തിരിച്ചു പോയി ..

കാര്യം മനസ്സിലാകാതിരുന്ന അവര്‍ കവര്‍ തുറന്നു നോക്കിയപ്പോ എല്ലാവരുടെയും മനസ്സില്‍ നാല് വീതം ലഡ്ഡു പൊട്ടി ...കാര്യം

ഒരു ഫുള്‍ “ HONEY BEE “ ….

കൂട്ടത്തില്‍ ആരോ പറഞ്ഞു എല്ലാ ആഴ്ചയും മറക്കാതെ കൊണ്ടുതന്നാല്‍ മതി ആയിരുന്നു ...

2011, ജൂൺ 18, ശനിയാഴ്‌ച

“EMERGENCY EXIT”

എന്റെ ചില കൂട്ടുകാര്‍ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ബസ്‌ കാത്തു നില്‍ക്കുകയാണ് .ചേലക്കര ബസ്‌ വരുന്നത് നോക്കി നില്‍ക്കുന്ന അവര്‍ സമയം പോകാന്‍ വേണ്ടി ചുമ്മാ ഓരോ ബസ്സിന്റെ പേര് വായിച്ചു നല്ല പെരെതാണെന്ന് പറയുകയാണ്‌.

കരിപ്പാല്‍,ചിറയത്ത്‌,സെന്റ്‌ ജോര്‍ജ്‌,അല്‍ അമിന്‍ ...അങ്ങനെ പലരും പല പേരുകള്‍ വായിക്കുന്നു.

അപ്പൊ പെട്ടന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു

ഡാ ഒരു സൂപര്‍ പേരുള്ള ബസ്‌ പോകുന്നു ..

എതാടാ?? അടുത്തവന്‍ ചോദിച്ചു

ഉടന്‍ മറുപടി വന്നു .

കണ്ണ് തുറന്നു വായിക്

“EMERGENCY EXIT”..

സൂപ്പര്‍ പേര് അല്ലെ?? എന്ന ചോദ്യവും കൂട്ടത്തില്‍ ..ആര്‍ക്കും കുറച്ചു നേരത്തേക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ..

ആരാണ് ആ പേര് വായിച്ചത് എന്ന് ഞാന്‍ പറയില്ല പക്ഷെ എല്ലാവരുടെയും കണ്ണുകളും സെബിന്റെ മുഖത്തായിരുന്നു ..

എന്താ കാര്യം ???